Feb 23, 2008

റേഡിയോ തിരിച്ചു വരുന്നു




റേഡിയോ ഉപയോകിക്കാന്‍ സര്ക്കാരിന്റെ അനുമതി വേണ്ടിയിരുന്ന ഒരു കാലത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും പുതിയ തലമുറയ്ക്ക് കഴിയില്ല. അവര്‍ വേണമെങ്കില്‍ അനുമതിയോന്നുമില്ലാതെ ഒരു റേഡിയോ സ്റ്റേഷന്‍ തന്നെ തുടങ്ങാന്‍ മാത്രം സാങ്കേതികമായി വളര്‍ന്നവരാണ്. വലിയ പണക്കാരുടെയും പത്രസുകരുടെയും വീട്ടില്‍ മാത്രം കണ്ടിരുന്ന റേഡിയോ എണ്ണ അത്ഭുത ജീവിയെ കാണാനായി വട്ടം കൂടി നിന്നവര്‍ നമ്മുടെ ഇടയില്‍ ഇന്നുമുണ്ടാകും .വാര്‍ത്തയും പാട്ടുമോക്കെയായി റേഡിയോ എന്നത് അവര്‍ക്കൊരു വിസ്മയമായിരുന്നു. പിന്നീട് വലിപ്പമൊക്കെ കുറഞ്ഞു ഇത്തിരി സുന്ദര കുട്ടപ്പനായി വന്ന റേഡിയോ എണ്ണ ചതുര പെട്ടി നമ്മുടെ ഗ്രാമീണരുടെ ഉറ്റ തോഴന്‍ ആയി മാറി. എഴുപതിലും എന്പതിലുമൊക്കെ റേഡിയോ സ്റ്റേഷന്‍ ണ്ടേ ഒപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത മലയാളി കുടുംബങ്ങള്‍ ദാരാളമുണ്ടായിരുന്നു വീടിലും ഓഫീസിലും ചായ കടയിലും പാടതുമൊക്കെ റേഡിയോ മാത്രമായിരുന്നു അവര്ക്കു കൂട്ട് .



വീട്ടില്‍ ഒരു പശുവിനെയോ അടിനെയോ ഒക്കെ വളര്‍ത്തുന്ന പോലെ അവര്‍ റേഡിയോയെയും വളര്‍ത്തി. തോന്നൂരുകളില്‍ ഗള്ഫ് ഇല നിന്നുള്ള ടേപ്പ് രേകര്ടരുകളും ഉകളും ടെലിവിഷന്‍ ഉം കേരളത്തിന്ടെ ഗ്രാമങ്ങളില്‍ പെറ്റു പെരുകിയതോടെ റേഡിയോ പതുക്കെ തിരശീലയ്ക്ക് പിന്നിലേക്ക്‌ മറയുകയായിരുന്നു. പാട്ടുകള്‍ ഇഷ്ട്ടതിനനുസരിച്ചു കേള്ല്കുവാന്‍ ടേപ്പ് കല്‍ സൌകര്യമോരുക്കി .പാട്ടു ഉം സിനിമയും വിനോടവുമോക്കെയായി ടെലിവിഷന്‍ ഉം സ്വീകരണ മുരിയിലെതിയതോടെ റേഡിയോ യെ എല്ലാവരും മറന്നു .

തൊണ്ണൂറുകളുടെ അവസാനം സിഡി പ്ലെയര്‍ ഉം ഡിവിഡി പ്ലെയര്‍ ഉം കമ്പ്യൂട്ടര്‍ ഉം എല്ലാം നമ്മുക്ക് പ്രപ്യമയത്തോടെ റേഡിയോ യ്ക്ക് നമ്മള്‍ volantary retairment എഴുതി കൊടുത്തു. എന്നാല്‍ കഴിന 2-3 വര്ഷമായി റേഡിയോ വിപ്ലവകരമായ തിരിച്ചു വരവാണ് നടത്തി കൊണ്ടിരിക്കുന്നത് . എഫ് എം കലടക്കമുള്ള റേഡിയോ സ്റ്റേഷന്‍ ഉകള്‍ വിപുലമാകുകയും പുതുമയാര്‍ന്ന പരിപാടികളുമായി രംഗത്ത് വരികയും റേഡിയോ എന്ന പഴഞ്ജന്‍ പെട്ടി മൊബൈല്‍ ഫോനിലെക്കും കാര്‍ സ്ടീരിയോയില്ലെക്കും ഒക്കെ ചുരുങ്ങുകയും ചെയ്തതോടെയാണ് റേഡിയോ ഒരു ഗംഭീരന്‍ തിരിച്ചു വരവ് നടത്തുന്നത്. ഒരു പക്ഷെ ടക്നോളജി യുടെ ചരിത്രത്തില്‍ നമ്മള്‍ പഴഞ്ഞനെന്നു മുദ്ര കുത്തിയ ഒരു സാദനവും റേഡിയോ യെ പോലെ ഒരു തിരിച്ചു വരവ് നടത്തിയിട്ടുണ്ടാകില്ല .ഉറപ്പ് .....



എഫ് എം റേഡിയോ



റേഡിയോ യെ ഒരു വിനോടോപതിയക്കുന്നതില്‍ വല്യ പങ്കു വഹിച്ചത് എഫ് എം ണ്ടേ വരവാണ് . കൂടുതല്‍ ഗുണ നിലവാരവും ശബ്ദ നിലവാരവുമാണ് എഫ് എം ണ്ടേ പ്രതെകത . 2005 ഇല സ്വകാര്യ എഫ് എം സംപ്രേഷണത്തിന് അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയം വന്നതോടെയാണ് ഇന്ത്യ യില്‍ ഒരു എഫ് എം തരന്ഗം ഉണ്ടാകുന്നത്. ആകാശവാണിയുടെ നിലവിലുള്ള എഫ് എം സ്റ്റേഷന്‍ ഉകള്‍ക്ക് പുറമെ സ്വകാര്യ മേങലക്കായി ഇന്ത്യ യില്‍ 90 നഗരങ്ങളിലായി 336 ചാനലുകല്‍ക്കാന് അനുമതി നല്‍കിയത് . ഇതില്‍ 17 എണ്ണം കേരളത്തിലാണ് . ..



ഇന്റര്നെറ്റ് റേഡിയോ
സര്‍വം ഇ-മയമായ ഈ കാലത്ത് രടിയോയും ഈ ലോകത്ത് പ്രതിഷ്ട്ട നേടി കഴിന്നു .1993 ലാണ് അത്യമായി ഇന്റര്നെറ്റ് റേഡിയോ പരീക്ഷിക്കപെട്ടത് .എന്നാല്‍ 1995 ഒടെയാണ് മുഴു സമയ ഇന്റര്നെറ്റ് റേഡിയോ നിലവില്‍ വന്നത്. ലോകത്തിന്ടെ ഏത് കൊനില്ലുള്ള ചാനലും എവിടെയിരുന്നും ശ്രവിക്കമെന്നതാണ് ഇന്റര്നെറ്റ് റേഡിയോ യുടെ നന്മ. . ഇന്നു വിന്ഡോസ് അതിഷ്ട്ടിത മൊബൈല് ഫോണുകള്‍ വഴിയും ഇന്റര്നെറ്റ് റേഡിയോ കല്‍ ലഭ്യമാണ്.
സിറാജ്

1 comment:

  1. ലേഖനം നന്നായി, പക്ഷെ അക്ഷരത്തെറ്റുകള്‍ വളരെയേറെയുണ്ടല്ലോ? ഒന്ന് ശ്രദ്ധിച്ചുകൂടേ...

    ReplyDelete